കേളകം: രോഗം ബാധിച്ച് ആടുകള്‍ ചാകുന്ന സംഭവത്തിലെ പരിശോധനാ ഫലങ്ങൾ വൈകുന്നു. എന്താണ് രോഗം എന്നു കണ്ടെത്താത്തതിനാൽ കൃത്യമായി മരുന്നു നൽകാനാകാതെ ആടുകളുടെ ഉടമസ്ഥരും പ്രതിസന്ധിയിൽ. കൂടുതൽ ആടുകളിലേക്ക് രോഗം പകരുകയാണ്. നിലവിൽ രണ്ട് ആടുകൾ കൂടി സമാന രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. മറ്റാടുകളും ക്ഷീണം കാണിച്ചു തുടങ്ങിയെന്നും ആട് വളർത്തുന്ന കേളകം നെല്ലിക്കാക്കുടി വർഗീസ് പറഞ്ഞു.
വര്‍ഗീസിന്റെ മൂന്ന് ആടുകള്‍ രോഗംബാധിച്ച് ഇതിനകം ചത്തു. കഴിഞ്ഞ ചൊവ്വാഴ്ച പൂക്കോട് വെറ്റരിനറി സര്‍വകലാശാലയിലെ വിദഗ്ധൻ രഘു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വര്‍ഗീസിന്റെ വീട്ടില്‍ എത്തി ചത്ത ആടിനെ പോസ്റ്റ്മോര്‍ട്ടം നടത്തി ആന്തരിക അവയവങ്ങളും മറ്റും കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷവും പരിശോധനാഫലം ലഭിച്ചില്ല. മൂന്നു ആടുകള്‍ ചത്തതോടെ ലക്ഷത്തിലേറെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രോഗം കണ്ടെത്താനായിട്ടില്ലെങ്കിലും വിവിധ മരുന്നുകൾ നൽകുന്നുണ്ട്. 17 ആടുകളുള്ള വർഗീസിന് ദിവസേന വലിയ തുകയാണ് ആടുകളുടെ ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്.
previous post