ന്യൂഡൽഹി: രാജ്യത്ത് 18 മുതല്‍ 45 വരെ പ്രായമുള്ളവരുടെ വാക്സിനേഷന്‍ നാളെ ആരംഭിക്കാനിരിക്കുമ്പോള്‍ കൂടുതൽ സംസ്ഥാനങ്ങൾ വാക്സീനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചു. പഞ്ചാബ്, രാജസ്ഥാൻ, ഡല്‍ഹി സംസ്ഥാനങ്ങൾ നിലവിലെ സാഹചര്യത്തിൽ 18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷൻ മെയ് 1 ന് തന്നെ ആരംഭിക്കാൻ കഴിയില്ലെന്നും വാക്സീൻ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമം നേരിടുകയാണ്. വാക്സിനുകള്‍ സംസ്ഥാനം നേരിട്ടു വാങ്ങാനാണ് കേന്ദ്രം അവിശ്യപ്പെട്ടിരിക്കുന്നത്. അതേസമയം രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്സിജൻ വിതരണം, അവശ്യമരുന്നുകൾ, വാക്സീൻ വില എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകും.