കൂത്തുപറമ്പില്‍ ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ടത് ഇടതുകാലിനേറ്റ മുറിവിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. രക്തം വാര്‍ന്ന് പോയതാകാം മരണകാരമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണുള്ളത്.
തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മുക്കിലപീടികയില്‍ മുസ്ലീം ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛന്റെ മുന്നില്‍ വച്ച് ബോംബെറിഞ്ഞതിന് ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
ആക്രമണത്തില്‍ മന്‍സൂറിന്റെ സഹോദരനും പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ആരോപണം.