കണ്ണൂർ: കല്യാശേരി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അരുൺ കൈതപ്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ബൈക്ക് റാലിക്കിടെ ആശുപത്രിയിലേക്ക് ഗർഭിണിയുമായി പോകുകയായിരുന്ന കാറിനു നേരെ ആക്രമണം നടത്തിയെന്ന രീതിയിലുള്ള പ്രചാരണം വാസ്ത വിരുദ്ധമാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ പ്രസ്താവനയിൽ പറഞ്ഞു. റാലിക്കിടെ സിപിഎം നേതാവിന്റെ ബന്ധുവും എസ്ഡിപിഐ പ്രവർത്തകനുമായ വ്യക്തി കാർ ഇടിച്ചു കയറ്റുകയാണ് ചെയ്തത്. സംഭവത്തിൽ റാലിയിൽ പങ്കെടുത്തവർക്ക് കാര്യമായ പരിക്കേൽക്കാഞ്ഞതിനാലും റാലി പൂർത്തീകരിക്കേണ്ടതിനാലും റാലി തുടരുകയായിരുന്നു. സംഭവത്തിനു ശേഷം കാറിലുണ്ടായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ കാറിൽ നിന്നിറങ്ങിയശേഷം സ്വയം ചില്ല് തകർക്കുകയായിരുന്നു. വാഹനം ആക്രമിച്ചതിൽ ബിജെപി പ്രവർത്തകർക്ക് പങ്കില്ലെന്നും കെ.കെ. വിനോദ് കുമാർ പറഞ്ഞു. സിപിഎം-എസ്ഡിപിഐ ഗൂഢാലോചനയുടെ ഭാഗമായി ഇപ്പോൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.