മട്ടന്നൂർ: റോഡരികിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിൽക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ബുധനാഴ്ച പത്തൊന്പതാം മൈലിലെ വാടകവീട്ടിൽ സ്ഫോടനത്തിൽ മരിച്ചത്. വലിയ ചാക്കുകളെടുത്ത് രാവിലെയിറങ്ങുന്ന സംഘം കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നത്.
വാഹനങ്ങളിൽനിന്നും മറ്റും വലിച്ചെറിയുന്ന കുപ്പികൾ ശേഖരിച്ച് പൊതുസ്ഥലങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുന്നത് തദ്ദേശസ്ഥാപനങ്ങൾക്കും വലിയ ആശ്വാസമായിരുന്നു. ഒരു ദിവസം 30 മുതൽ 40 കിലോ വരെ കുപ്പികൾ ഇവർ ശേഖരിക്കുമായിരുന്നു. ബുധനാഴ്ച ഇവർക്കു ലഭിച്ച സ്റ്റീൽ പാത്രം നിധിയെന്ന് കരുതി തുറന്നപ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക സൂചന. എന്തായാലും ഇവിടെ താമസിച്ചവരെക്കുറിച്ചും സ്റ്റീൽ ബോംബ് ലഭിച്ചതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരാനുള്ള ബാധ്യത പോലീസിനും ഭരണാധികാരികൾക്കുമാണ്.
previous post