കേളകം: കൊട്ടിയൂരിൽ വെങ്ങലോടിയില് ഭിന്നശേഷിക്കാരന് കോവിഡ് ബാധിച്ച് മരിക്കാനിടയായ സംഭവത്തില്‍ ആശാ വർക്കറെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സിപിഎം നിലപാടിനെ രാഷ്്ട്രീയമായും നിയമപരമായും നേരിടുമെന്ന് കോൺഗ്രസ് നേതാക്കൾ. ഫോണിലൂടെയും നേരിട്ടും സിപിഎം ജനപ്രതിനിധികളും നേതാക്കളും ഭീഷണിപ്പെടുത്തുകയാണ്. കോവിഡ് രോഗികൾ മരിക്കുന്നത് ആശാ വർക്കർ കാരണമാണോ, അങ്ങനെയെങ്കിൽ ഉത്തരവാദിത്വം വകുപ്പുമന്ത്രിക്കും മുഖ്യമന്ത്രിയ്ക്കുമല്ലേയെന്ന് സിപിഎം വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കൊട്ടിയൂർ പഞ്ചായത്തിൽ വാര്‍ഡ് മെംബർമാരുടെ നേതൃത്വത്തില്‍ നാല് തവണ വാക്സിനേഷന് ക്യാമ്പുകള്‍ നടന്നിരിക്കെ വാക്സിന് ലഭിച്ചില്ലെന്ന് പറയുന്നത് തീര്‍ത്തും അസംബന്ധമാണെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരൻ, ജെയ്ഷ ബിജു, ശശിന്ദ്രൻ തുണ്ടിത്തറ, ബാബു മാങ്കോട്ടിൽ, പി.സി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.
previous post