ആൾത്താമസമില്ലാത്ത വീട്ടുവളപ്പിൽ വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചു വച്ച് കൈകാര്യം ചെയ്ത അമ്പായത്തോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. കൊട്ടിയൂർ അമ്പായത്തോട് സ്വദേശി തൊണ്ണാംമാക്കേൽ വീട്ടിൽ തൊമ്മി എന്ന പി വി തോമസ് എന്നയാൾക്കെതിരെയാണ് ജാമ്യമില്ലാവകുപ്പുപ്രകാരം അബ്കാരി കേസ് എടുത്തത്. റെയ്ഡിൽ ആൾ താമസമില്ലാത്ത ഇയാളുടെ ബന്ധുവിന്റെ വീട്ടുവളപ്പിൽ നിന്ന്, ചാരായം വാറ്റാൻ പാകപ്പെടുത്തിയ 50 ലിറ്ററിന്റെയും 25 ലിറ്ററിന്റെയും കറുത്ത പ്ലാസ്റ്റിക്ക് ജാറുകളിലായി സൂക്ഷിച്ച 75 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.ആൾത്താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് ഇയാൾ ചാരായം നിർമ്മിച്ച് അമ്പായത്തോട് മേഖലയിൽ വിതരണം നടത്തുന്നതായി എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടന്ന റെയ്ഡിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സിഎം ജയിംസ്, കെ എ മജീദ്,
കെ എ ഉണ്ണികൃഷ്ണൻ, പി ജി അഖിൽ എന്നിവർ പങ്കെടുത്തു.