27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • കോൺഗ്രസിലേക്ക് വരുന്ന കലാകാരന്മാരെ വേട്ടയാടാൻ അനുവദിക്കില്ല: കെ. സുധാകരൻ
kannur

കോൺഗ്രസിലേക്ക് വരുന്ന കലാകാരന്മാരെ വേട്ടയാടാൻ അനുവദിക്കില്ല: കെ. സുധാകരൻ

കണ്ണൂർ: കോൺഗ്രസിലേക്ക് കടന്നുവരുന്നതിന്‍റെ പേരിൽ ഒട്ടേറെ കലാകാരന്മാർ വ്യക്തിഹത്യയും കൂട്ടമായ അതിക്രമങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്നും അത്തരം പ്രവണതകൾ കൃത്യമായി പ്രതിരോധിക്കുമെന്നും കലാകാരന്മാരെ വേട്ടയാടി നിശബ്ദരാക്കാൻ അനുവദിക്കില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: കഴിഞ്ഞ ദിവസമാണ് ധർമജൻ ബോൾഗാട്ടി ഒരു മുഖ്യധാരാ മാധ്യമത്തിന് നൽകിയ അഭിമുഖം ശ്രദ്ധയിൽപ്പെട്ടത്. തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിഷമതകളെക്കുറിച്ച് അഭിമുഖത്തിൽ പറയുകയുണ്ടായി. അതിനെക്കുറിച്ചു വിശദമായി അറിയാൻ ധർമജനെ നേരിട്ടു വിളിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാൻ സാധിച്ചു. കാര്യങ്ങൾ വ്യക്തമായി പരിശോധിച്ച് ഉചിതമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
ധർമജൻ ബോൾഗാട്ടി ഉൾപ്പടെയുള്ള കോൺഗ്രസ് അനുഭാവികളായ പല താരങ്ങളും വ്യക്തിഹത്യ നേരിടുന്നത് പ്രവർത്തകർ സൂചിപ്പിക്കുകയുണ്ടായി.കോൺഗ്രസ്‌ എന്ന മഹാപ്രസ്ഥാനത്തോട് ചേർന്നു നിൽക്കുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വർഷങ്ങളായി സിപിഎം പിന്തുടരുന്ന ശൈലിയാണ്. ദേശീയ അവാർഡ് ജേതാവായ സലിം കുമാർ ഐഎഫ്എഫ്കെയോട് അനുബന്ധിച്ചു അപമാനിക്കപ്പെട്ടതും നാളുകൾക്ക് മുൻപ് നടനും സംവിധായകനുമായ രമേശ് പിഷാരടിക്ക് കോൺഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങിയതിന്‍റെ പേരിൽ സൈബർ ഇടങ്ങളിൽനിന്ന് ആക്രമണം നേരിട്ടതും സിപിഎം എത്തിനിൽക്കുന്ന സാംസ്കാരിക ജീർണത വിളിച്ചോതുന്ന സംഭവങ്ങളാണ്. രമേഷ് പിഷാരടിയുടെ കുടുംബത്തെപോലും അപമാനിച്ച സിപിഎം അണികളുടെ വാചകങ്ങൾ മലയാളികൾ വായിച്ചതാണ്. സലിമിനെയും രമേഷിനെയും ഫോണിൽ വിളിച്ചിരുന്നു. പാർട്ടിയുടെ പൂർണ പിന്തുണ ഇരുവർക്കുമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും കേരളത്തിലെ ഓരോ കലാകാരനുമുണ്ട്. ആ സ്വാതന്ത്ര്യം സിപിഎം സഹയാത്രികർക്ക് മാത്രമായി ആരും തീറെഴുതി കൊടുത്തിട്ടില്ല. തങ്ങളോടൊപ്പം നിൽക്കുന്ന കൊലയാളിക്കൂട്ടങ്ങളെ സംരക്ഷിക്കാൻ ഖജനാവിലെ കോടികൾ ചെലവഴിക്കുന്ന സിപിഎം തന്നെയാണ് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്നവരെ എന്ത് ഹീന തന്ത്രം പ്രയോഗിച്ചും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നത് പൊതുസമൂഹം കാണാതെ പോകരുത്.
ലോകം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്ന് നയിച്ച്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന, വിപ്ലവ വീര്യം സിരകളിൽ പേറുന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്‍റെ ശബ്ദമാകാൻ കലാകാരൻമാരും സാംസ്ക്കാരിക പ്രവർത്തകരും കടന്നു വരുമ്പോൾ അവരെ വേട്ടയാടി നിശബ്ദരാക്കാൻ ശ്രമിക്കുന്നവരോട് ഇനി യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്ന് ഓർമപ്പെടുത്തുന്നു.
കോൺഗ്രസിന്‍റെ പ്രവർത്തകരുടെയും അനുഭാവികളുടെയും സംരക്ഷണം ഉറപ്പാക്കുവാനുള്ള എല്ലാ നടപടികളും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ എന്‍റെ പ്രഥമ പരിഗണന ആ വിഷയത്തിന് തന്നെയായിരിക്കുമെന്ന് ഈ അവസരത്തിൽ ഉറപ്പു നൽകുന്നുവെന്ന് പറഞ്ഞവസാനിപ്പിച്ചാണ് സുധാകരന്‍റെ പോസ്റ്റ് .

Related posts

ഡിപിസി: അഞ്ച് ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ തെരഞ്ഞെടുത്തു

Aswathi Kottiyoor

ഹരിദാസ് വധം: കൃത്യം നടത്തിയത് പ്രൊഫഷണൽ സംഘം

Aswathi Kottiyoor

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

Aswathi Kottiyoor
WordPress Image Lightbox