മട്ടന്നൂർ: വരൾച്ച രൂക്ഷമായതോടെ ഇരിട്ടി നഗരസഭയിൽ കുടിവെള്ള വിതരണം തുടങ്ങി. 15 ലക്ഷം രൂപ ചെലവിട്ടാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഇരിട്ടി നഗരസഭയിലെ 33 വാർഡുകളിലെയും കുടിവെളളം ക്ഷാമം നേരിടുന്ന പ്രദേശത്താണ് വെള്ളം വിതരണം ചെയ്യുന്നത്. രണ്ടു ലോറികളിലായാണ് മിക്കയിടങ്ങളിലും വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നത്. പഴശി ഡാമിൽ നിന്നു ശേഖരിക്കുന്ന വെള്ളം ചാവശേരി പറമ്പിലെ ശുചീകരണ പ്ലാന്റിലെത്തിച്ച് ശുചീകരിച്ചാണ് വിതരണം ചെയ്യുന്നത്. പുലർച്ചെ 5 മുതൽ തന്നെ ടാങ്കുകളുമായെത്തുന്ന ലോറികൾ വെള്ളം നിറയ്ക്കും. തുടർന്ന് നഗരസഭയിലെ വിവിധ വാർഡുകളിൽ വെള്ളമെത്തിക്കും.