കോഴിക്കോട്: ഉത്തർപ്രദേശിലെ സാമൂഹിക സേവന രംഗത്തുള്ള തിരുഹൃദയ സന്യാസി സമൂഹത്തിലെ സന്യാസിനികളെ ഡൽഹിയിൽ നിന്ന് ഒഡിഷയിലേക്കുള്ള യാത്രയ്ക്കിടയിൽ ആക്രമിച്ചതിനേയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനേയും താമരശേരി രൂപതയിലെ സീറോ മലബാർ മാതൃവേദി ശക്തമായി അപലപിക്കുകയും സംഭവത്തിൽ പ്രതിഷേധിക്കുകയും ചെയ്തു. കേന്ദ്രസർക്കാർ ഇതിനെ ഗൗരവമായി കാണണമെന്നും മതംമാറ്റ നിരോധന നിയമം ദുരുപയോഗപ്പെടുത്തി ഇതുപോലെയുള്ള അനുഭവങ്ങൾ ഇനി രാജ്യത്ത് ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും രൂപത സമിതി ആവശ്യപെട്ടു.
ന്യൂനപക്ഷങ്ങൾക്കു നേരെ ഇത്തരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ തികച്ചും ആശങ്കയുണ്ടെന്നും മതേതര രാജ്യമായ ഇന്ത്യയിൽ മൗലിക അവകാശങ്ങൾ ഹനിക്കപ്പെടാതെയിരിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
previous post