വടക്കുപടിഞ്ഞാറൻ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഗ്രാമത്തിൽ തിങ്കളാഴ്ച സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ നാലു വിദ്യാർഥികൾ കൊല്ലപ്പെട്ടു. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്.
ഇഡ്ലിബ് പ്രവിശ്യയിലെ മാറെത് അൽ-നാസൻ ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്നു സൈന്യത്തിന്റെ ഷെല്ലാക്രമണം. സിറിയയുടെ അവസാന വിമത ശക്തികേന്ദ്രവും 30 ലക്ഷത്തിലധികം ആളുകൾ വസിക്കുന്നതുമാണ് ഇഡ്ലിബ് പ്രവിശ്യ.
2011ൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരാണ് ഇ വിടത്തെ താമസക്കാരിൽ ഭൂരിഭാഗവും.