കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ കോർപറേഷൻ ജാഗ്രതാ സമിതി യോഗം വിളിച്ചു ചേർത്തു. മേയർ ടി .ഒ.മോഹനൻ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങൾ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, പി.കെ. സാജേഷ് കുമാർ, പ്രകാശൻ പയ്യനാടൻ, സെക്രട്ടറി ഡി. സാജു, സി. സമീർ, ഡോ. സി. അജിത്കുമാർ , അസിസ്റ്റന്റ്് എക്സിക്യൂട്ടീവ് എൻജിനിയർ പി.വി. ബിജു, ഹെൽത്ത് സൂപ്പർവൈസർ രാഗേഷ് പാലേരി വീട്ടിൽ, ഡെപ്യൂട്ടി തഹസിൽദാർ കെ. ശൈലേന്ദ്രൻ, പി.കെ. രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും മറ്റു പൊതുപരിപാടികളിലും പരമാവധി 50 പേർ എന്ന നിർദേശം കർശനമായി പാലിക്കുന്നതിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
ജനുവരി 31നകം വാർഡുതല ജാഗ്രതാസമിതികൾ വിളിച്ചുചേർക്കാനും പിഎച്ച്സി കളുടെ ദൈനദിന പ്രവർത്തനങ്ങൾ തടസപ്പെടാത്തവിധം കുട്ടികളുടെ വാക്സിനേഷൻ ക്രമീകരിക്കുക, പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രോഗികളുടെ എണ്ണം, കോവിഡ് ക്ലസ്റ്ററുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ കോർപറേഷനു കൈമാറാനും നിർദേശിച്ചു.
കോവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.