കേളകം : മലയോര മേഖലയിൽവന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കാതെ നിഷ്ക്രിയമായി പെരുമാറുകയാണെന്ന് കെസിവൈഎം ചുങ്കക്കുന്ന് മേഖല. മലയോര കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ സർക്കാർ തയാറാകുന്നില്ല. ലോക്ഡൗൺ മൂലം കാർഷിക വിളകൾക്ക് വിലത്തകർച്ച നേരിടുമ്പോഴാണ് വന്യമൃഗശല്യവും കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ആനമതിൽ വേഗത്തിൽ പൂർത്തിയാക്കണം. ആനമതിൽ തകർന്ന സ്ഥലങ്ങളിൽ എത്രയും വേഗത്തിൽ അവ പുനർനിർമിക്കണമെന്ന് മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തിൽ സർക്കാർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര മാർഗങ്ങളുമായി മുന്നോട്ടു പോകുമെന്ന് മേഖലാസമിതി അറിയിച്ചു.
മേഖലാ ഡയറക്ടർ ഫാ. ജിഫിൻ മുട്ടപ്പള്ളി , വൈസ് പ്രസിഡന്റ് ബെറ്റി പുതുപ്പറമ്പിൽ, സെക്രട്ടറി വിമൽ വിൽസൻ കൊച്ചുപുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി സിസിൽ മാളിയേക്കൽ, ട്രഷറർ വിനീഷ് മഠത്തിൽ, സെനറ്റ് മെംബർ ജോഷൽ ഇന്തുക്കൽ, ഷെറിൻ കാട്ടുക്കുന്നേൽ, കോ-ഓർഡിനേറ്റർ സോനു തടത്തിൽ, മീഡിയ കോ-ഓർഡിനേറ്റർ ബിനിൽ മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.