കണ്ണൂർ: കോർപറേഷൻ പരിധിയിലെ കോവിഡ് ബാധിതരായവരെയും മറ്റ് രോഗികളെയും അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിലും ഡൊമിസിലിയറി കെയർ സെന്ററിലേക്കും സൗജന്യമായി എത്തിക്കുന്നതിന് കോർപറേഷനിൽ മൂന്ന് ആംബുലൻസുകൾ സജ്ജമായി.
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അഞ്ച് മറ്റു വാഹനങ്ങൾ നേരത്തെ തന്നെ തയാറാക്കിയിരുന്നു. ഇതിൽ മാധവറാവു സിന്ധ്യ ആശുപത്രിയുടെ ആംബുലൻസിന്റെ സമ്മതപത്രം ചെയർമാൻ കെ.പ്രമോദ് ഇന്നലെ മേയർ ടി.ഒ മോഹനന് കൈമാറി. ഡെപ്യൂട്ടി മേയർ കെ.ഷബീന, സ്ഥിരംസമിതി അധ്യക്ഷൻമാരായ മാർട്ടിൻ ജോർജ്, പി.കെ.രാഗേഷ്, ഷമീമ, കൗൺസിലർമാർ, കോർപറേഷൻ സെക്രട്ടറി ഡി.സാജു എന്നിവർ പങ്കെടുത്തു. എളയാവൂർ സിഎച്ച് സെന്റർ, ലൂബ്നാഥ് ഷാ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ ആംബുലൻസുകളുടെ സമ്മതപത്രം നേരത്തെ കോർപറേഷന് കൈമാറിയിരുന്നു.ആംബുലൻസുകളുടെ സേവനം 24 മണിക്കൂറും സൗജന്യമായി ലഭ്യമാണ്.