കണ്ണൂർ: കോവിഡ് വ്യാപനവും നിയന്ത്രണങ്ങളുമെല്ലാം കടലാസിലല്ലെന്ന് അധികാരികളും വിദഗ്ധരും നിരന്തരം പറയുേമ്പാഴും പൊതുവിടങ്ങളിൽ കൂട്ടം കൂടുന്നതും മാനദണ്ഡങ്ങൾ ലംഘിക്കുന്നതും തുടരുന്നു. കണ്ണൂർ ടൗണിലും പയ്യാമ്പലം ബീച്ച് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുടുംബവുമായെത്തിയവർ ഏറെയാണ്.ശക്തമായ നിയന്ത്രണങ്ങളുമായി പൊലീസും ജില്ല ഭരണകൂടവും നീങ്ങുേമ്പാഴാണ് ഈ ലംഘനം. ഞായറാഴ്ച ജില്ലയിൽ 1451 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 1,000 കടന്നത്.
കൃത്യമായി മാസ്ക് അണിയാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഒഴിവുദിനമായ ഞായറാഴ്ച നിരവധിപേരാണ് പയ്യാമ്പലം ബീച്ചിലെത്തിയത്. മിക്കവരും കുടുംബവുമായാണ് എത്തിയത്.
കുഞ്ഞുങ്ങളെയടക്കം കൊണ്ടുവന്നവരും നിരവധിയാണ്. സാധാരണ ഒഴിവുദിവസങ്ങളിൽ 5,000 മുതൽ 10,000 വരെ സന്ദർശകരാണ് പയ്യാമ്പലത്ത് എത്താറുള്ളത്. ജില്ലയിൽ ആയിരത്തിലേറെ കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും ആയിരത്തോളം പേരാണ് ഞായറാഴ്ച ബീച്ചിലെത്തിയത്. വൈകീട്ട് ആറുവരെയാണ് സന്ദർശന സമയമനുവദിച്ചത്. ആറിന് ശേഷവും ബീച്ചിൽനിന്ന് മടങ്ങാത്ത സഞ്ചാരികളെ കോസ്റ്റൽ, പിങ്ക് പൊലീസ് ഉദ്യോഗസ്ഥരും ലൈഫ് ഗാർഡുമാരും േചർന്ന് തിരിച്ചയക്കുകയായിരുന്നു.
വൈകീട്ട് ഇരുന്നൂറിലധികം പേർ ബീച്ചിലുണ്ടായിരുന്നു. കുട്ടികളുമായും കുടുംബവുമായും എത്തിയവരെ പൊലീസ് ബോധവത്കരിച്ചു. മാസ്ക് അണിയാതെയും കൂട്ടം കൂടിയും നിന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. രണ്ടു ദിവസമായി യൂനിഫോമിലും അല്ലാതെയും പൊലീസിെൻറ സാന്നിധ്യം ബീച്ചിലുണ്ട്. സഞ്ചാരികളുടെ വരവ് കുറയുന്നതോടെ ബീച്ചിലെ ചെറുകടകൾ തിങ്കളാഴ്ച മുതൽ തുറക്കില്ല.
മുഴപ്പിലങ്ങാട് ബീച്ചിലും സഞ്ചാരികളുടെ എണ്ണം കുറവായിരുന്നെങ്കിലും കൂട്ടമായെത്തിയവരെ അധികൃതർ ബോധവത്കരിച്ചു. ബസുകളിൽ നിന്നുയാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെട്ടില്ല. പൊതുവെ ബസ് സർവിസ് കുറവായ ഞായറാഴ്ച പല ബസുകളിലും തിരക്കനുഭവപ്പെട്ടു. പലരുടെയും മാസ്കുകൾ ശരിയായ രീതിയിലായിരുന്നില്ല. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് പൊലീസിെൻറ തീരുമാനം.