രണ്ടുതവണ തുടർച്ചയായി പരാജയപ്പെട്ടവർക്കു സീറ്റ് നൽകേണ്ടതില്ലെന്ന തീരു മാനം കോണ്‍ഗ്രസിൽ നടപ്പാക്കില്ല. തുടർച്ചയായി പരാജയപ്പെട്ട ചിലരെയും ഇത്തവണത്തെ പട്ടികയിൽ പരിഗണിക്കും.ആലപ്പുഴയിലെ എം. ലിജു അടക്കമുള്ള ചിലരെ ഈ മാനദണ്ഡത്തിൽ നിന്ന് ഒഴിവാക്കി സ്ഥാനാർഥിയാക്കുമെന്ന വിവരമുണ്ട്.
നാലു ടേം ജയിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിർദേശവും സംസ്ഥാനത്തു നടപ്പാക്കേണ്ടതില്ലെന്നു സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ നേരത്തേ തീരുമാനിച്ചിരുന്നു.