മലയോരത്തെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ വൻ മുന്നേറ്റമുണ്ടാക്കിയത് കുടിയേറ്റമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ചെമ്പന്തൊട്ടിയിലെ മാർ വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ സജ്ജീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളോടും മലമ്പനി ഉൾപ്പെടെയുള്ള രോഗങ്ങളോടും പൊരുതിയാണ് കുടിയേറ്റ കർഷകർ മണ്ണിൽ പൊന്നുവിളയിച്ചത്. കുടിയേറ്റ ചരിത്രം പുതുതലമുറയ്ക്ക് അന്യമാണ്. ഇക്കാര്യങ്ങൾ ഭാവിതലമുറയ്ക്ക് പഠിക്കുന്നതിനും മനസിലാക്കുന്നതിനുംവേണ്ടിയാണ് ചരിത്ര മ്യൂസിയം ഒരുക്കുന്നതെന്നും ദ്രുതഗതിയിൽ പണി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.സി. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള ആമുഖപ്രഭാഷണം നടത്തി. തലശേരി അതിരൂപത ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ വിശിഷ്ടാതിഥിയായിരുന്നു.
ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി.എൻ. ജോസഫ്, ശ്രീകണ്ഠപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി. ജോസഫ് കൊന്നക്കൽ, വാർഡ് കൗൺസിലർ എം.വി. ഷീന, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, പുരാവസ്തുവകുപ്പ് റിസർച്ച് അസിസ്റ്റന്റ് കെ.പി. സധു, ഫാ. ജോസ് മാണിക്കത്താഴെ, കെ.ടി. അനിൽകുമാർ, എം.ഒ. മാധവൻ, ടി.കെ. വത്സലൻ, പി.ടി.എ കോയ, കെ.ജെ. വർഗീസ്, വി.വി. സേവി, വർഗീസ് വയലാമണ്ണിൽ, എം. രമേശൻ, ടി.പി. തോമസ്, കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.