കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ രാഷ്്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് ചര്‍ച്ച നടത്തി. വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ പരാതിയായി നല്കിയാല് പരിശോധിക്കാമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 1858 മുഖ്യ ബൂത്തുകളും 1279 ഓക്സിലറി ബൂത്തുകളുമുള്‍പ്പെടെ 3137 ബൂത്തുകളാണ് ഇത്തവണ ജില്ലയിലുണ്ടാവുക. ഇതില്‍ നാല് ഓക്സിലറി ബൂത്തുകള്‍ നിലവിലുള്ള ബൂത്തുകളുടെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ മാറ്റി ഒരുക്കും. തളിപ്പറമ്പ്, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ ഓരോന്നു വീതവും പേരാവൂരില്‍ രണ്ടും ബൂത്തുകളാണ് മാറുക. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്താണ് തീരുമാനം. പ്രശ്നബാധിത ബൂത്തുകള്‍, പ്രദേശം എന്നീ തരത്തില്‍ മുന്‍കൂട്ടി അപേക്ഷ നല്കിയാല് സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളുമെന്നും കളക്ടർ പറഞ്ഞു. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അരക്കന്‍ ബാലന്, കെ.സി. മുഹമ്മദ് ഫൈസല്‍, അബ്ദുള്‍ കരീം ചേലേരി, എം. ഗംഗാധരന്, സി.വി. ഗോപിനാഥ് , ബാബുരാജ് ഉച്ചിങ്ങല്, ബിജു എളക്കുഴി, കെ.കെ. ജയപ്രകാശ്, കെ.എം. രാജീവ്, രത്നകുമാര്‍ വൈദ്യര് എന്നിവര്‍ പങ്കെടുത്തു.