കണ്ണൂര്‍: അയേണ്‍ ഫാബ്രിക്കേഷന്‍ ആൻഡ് എൻജിനിയറിംഗ് സ്ഥാപനങ്ങൾക്ക് മലിനികരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം ഈ മേഖലയിലെ പ്രതിസന്ധിയിലാക്കുകയാണെന്ന് അയേണ്‍ ഫാബ്രിക്കേഷന്‍ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട തരത്തിലുള്ള യാതൊരു പ്രവര്‍ത്തനങ്ങളും ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ഇരുമ്പ് ഉത്പന്നങ്ങളുടെ അമിതമായ വിലക്കയറ്റവും ഈ മേഖലയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഒരു ലൈസന്‍സുമില്ലാത്ത ഈ മേഖലയിൽ മൊബൈല്‍ യൂണിറ്റുകള്‍ വര്‍ധിച്ചു വരുന്നതും തൊഴിൽ സാഹചര്യങ്ങൾ കുറയ്ക്കുന്നുണ്ട്.
ഇത്തരം സഹചര്യത്തില്‍ സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ കളക്ടറേറ്റുകളിലേക്കും നഗരസഭാ ഓഫീസുകളിലേക്കും ഒന്‍പതിന് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ വി. വിജയൻ, കെ. മനോഹരൻ, പി.വി. പ്രകാശൻ, കെ. വിജയൻ എന്നിവർ പങ്കെടുത്തു.