ഫെബ്രുവരി 17, 18 തിയ്യതികളിൽ നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത് സംസ്ഥാനത്ത് വലിയ പ്രതിഷേധമുയർത്തിയിരുന്നു. റദ്ദാക്കിയ പരീക്ഷ എഴുതിയത് 42 ലക്ഷം പേരാണ്. 75 ജില്ലകളിലെ 2835 സെന്‍ററുകളിലാണ് പരീക്ഷ നടത്തിയത്. തുടർന്ന് ആറ് മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ സൗജന്യ ബസ് സർവീസ് ഉണ്ടായിരിക്കും. ഇതിനായി ബസിൽ യാത്ര ചെയ്യുന്ന ഉദ്യോഗാർത്ഥികൾ അവരുടെ അഡ്മിറ്റ് കാർഡിന്‍റെ രണ്ട് അധിക കോപ്പികൾ ഡൗൺലോഡ് ചെയ്യണം. പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രകളിൽ കോപ്പികൾ കണ്ടക്ടർമാർക്ക് നൽകുകയും വേണം.