കണ്ണൂർ : ഗോ ഫസ്റ്റ് എയറിന്റെ സ്പെഷല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വിശകലനം നടത്തിയ ശേഷം സര്‍വിസ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് നിലവില്‍ യാത്ര ദുരിതം ഏറെ സഹിക്കുന്ന മസ്കറ്റ് -കണ്ണൂര്‍ സെക്ടറിലെ യാത്രക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
കണ്ണൂര്‍-മസ്കറ്റ് റൂട്ടിലായിരുന്നു ഗോ ഫസ്റ്റ് ഏറ്റവും കൂടുതല്‍ സര്‍വിസുകള്‍ നടത്തിയിരുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും വിമാനമുണ്ടായിരുന്നതും ഏറെ സൗകര്യമുള്ള സമയക്രമവും ആയതിനാല്‍ യാത്രക്കാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഗോ ഫസ്റ്റ് ഈടാക്കിയിരുന്നത്. ഇതും യാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ ഗോ ഫസ്റ്റിന്റെ സ്പേഷൻ സ്പെഷല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വിശകലനം നടത്തുകയാണ്. മുബൈ, ദില്ലി ടീമീകള്‍ തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ പരിശോധിച്ചു കഴിഞ്ഞു.