കണ്ണൂർ: തളിപ്പറമ്പ് റേഞ്ച് എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും നടത്തിയ പരിശോധനയിലാണ് 11കിലോ കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചു വച്ചതിനു കുറുമാത്തൂർ കണിച്ചാമൽ പി. ശരത് കുമാറി (32) നെയാണ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ശരത്കുമാറിന്റ കണിച്ചാമൽ എന്ന സ്ഥലത്തെ വീട്ടിൽ വച്ചാണ് കഞ്ചാവ് കണ്ടെടുത്തത്. തളിപ്പറമ്പ്, കുറുമാത്തൂർ, ചപ്പാരപാടവ്, ധർമശാല, പരിയാരം ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയുന്നത് ഇയാളാണ്. മൊത്തമായും ചില്ലറയായും ആവശ്യകാർക്ക് എത്തിച്ചു നൽകുകയാണ് ഇയാളുടെ രീതി. മാസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിയിരുന്നു. മത്സ്യ വില്പനയുടെ മറവിൽ ആവശ്യക്കാരെ കണ്ടെത്തുകയായിരുന്നു ഇയാളുടെ രീതി. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എ. അസീസ്, കമലാക്ഷൻ ടി.വി സിഇഒമാരായ ഉല്ലാസ് ജോസ്, ഫെമിൻ, വനിത സിഇഒ ആരതി, ഡ്രൈവർ അനിൽകുമാർ എന്നിവരുമുണ്ടായിരുന്നു.