കണ്ണൂർ: കേരളത്തിലേത് കമ്മീഷൻ സർക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
കെ. റെയിൽ, ജലപാത തുടങ്ങി എന്ത് വികസനം പദ്ധതികളും കമ്മീഷൻ അടിച്ചെടുക്കാനുള്ളവയാണെന്നും സുധാകരൻ ആരോപിച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യുഡിഎഫ് കളക്ടറേറ്റ് പടിക്കൽ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന് ലാഭവിഹിതത്തിലാണ് കണ്ണ്. കേരളവും -കേന്ദ്രവും അനിയൻ ബാവ ചേട്ടൻ ബാവ പോലെയാണ്. യുപിഎ സർക്കാർ ഉണ്ടാക്കിയതെല്ലാം ബിജപി സർക്കാർ വിറ്റ് തുലയ്ക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധപ്പുര പോലും ഓര്‍ഡിനന്‍സ് നല്കി പരസ്യമായി വില്‍പ്പന നടത്തുകയാണ്.
പൊതുമുതലുകള്‍ വിറ്റ് കാശുണ്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളാ സര്‍ക്കാരാകട്ടെ കമ്മീഷനടിച്ച് പോക്കറ്റ് വീര്‍പ്പിക്കുകയും ചെയ്യുന്നു.എല്ലാം അഴിമതിയാണ്. മുട്ടിൽ മരംമുറി അന്വേഷണം നടന്നാൽ മുഖ്യമന്ത്രിയിലേക്ക് എത്തും. തെളിവുകൾ മാധ്യമങ്ങളുടെ പക്കൽ ഉണ്ടെന്നറിയാം.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ് അഴിമതിക്ക് പിന്നിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് കള്ളക്കടത്ത് നടത്തി. കള്ളക്കടത്ത് കേസ് ഇന്ന് ജീവിച്ചിരിപ്പുണ്ടോ? നാലു വർഷം കൊണ്ടുനടന്ന സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി അറിയില്ലെന്നാണ് പറഞ്ഞത് സുധാകരൻ പറഞ്ഞു.
ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംക്ഷിക്കാന്‍ ഇടപെടുന്നത് കേന്ദ്രത്തിലെ നിയമ, ആഭ്യന്തര മന്ത്രിമാരാണ്. ലാവ്ലിന് കേസ് 20 തവണയാണ് കോടതി മാറ്റിവച്ചത്. എപ്പോഴെങ്കിലും ലാവ്ലിന് കേസ് പരിഗണിക്കുകയാണെങ്കില്‍ പിണറായിക്ക് ഉറപ്പായും പിടിവീഴും. പിണറായിയെ സംരക്ഷിക്കുകയാണ് കേന്ദ്രം. കുഴൽപ്പണം പോലുള്ള ഇടപാടുകളിൽ പിണറായി തിരിച്ചും സഹായിക്കുന്നു.
സുരേഷ്ബാബു എളയാവൂര് അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. മാര്ട്ടിന് ജോര്‍ജ്, കെ ഷബീന, കെ.പി. താഹിര്‍, സുനില്‍കുമാര്‍, വല്സന് അത്തിക്കല്‍, ജോസ് വേലിക്കത്ത്, മനോജ് കുമാര്‍, മുണ്ടേരി ഗംഗാധരന്, റഷീദ് കവ്വായി, മേയര്‍ ടി.ഒ. മോഹനന് എന്നിവർ പങ്കെടുത്തു.