കണ്ണൂർ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോസിറ്റീവ് രോഗികളുടെ ഹോം ഐസൊലേഷനും സമ്പര്‍ക്കത്തിലുള്ളവരുടെ ക്വാറന്റൈനും ശക്തിപ്പെടുത്താന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശസ്ഥാപന അധ്യക്ഷന്മാര്ക്ക് നിര്‍ദേശം നല്കി. വ്യാപാരസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്കിയ സാഹചര്യത്തില്‍ രോഗവ്യാപനസാധ്യത കണക്കിലെടുത്താണ് തീരുമാനം.
ഹോം ഐസൊലേഷനിലും ക്വാറന്റൈനിലും കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്നില്ലെന്ന് വാര്‍ഡുതല ജാഗ്രതാസമിതികളും ആര്‍ആര്‍ടികളും ഉറപ്പുവരുത്തണമെന്ന് ജില്ലാകളക്ടര്‍ ടി.വി. സുഭാഷ് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തുകയും ഇതിന്റെ പ്രതിദിന റിപ്പോര്‍ട്ട് തദ്ദേശസ്ഥാപനങ്ങള്‍ തയാറാക്കി അയക്കുകയും വേണം. ആവശ്യമായ സ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് താമസിക്കുവാനുള്ള ഡിസിസികള്‍ വാര്‍ഡുതലത്തില്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണം.
കോവിഡ് നിയന്ത്രിക്കുന്നതിനായി ആദ്യഘട്ടത്തില്‍ നടപ്പാക്കിയതുപോലെ രോഗികളുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവരുടെ കൃത്യമായ പട്ടിക എത്രയുംവേഗം തയാറാക്കി അവരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയരാക്കണം. ഈ കാര്യങ്ങള്‍ക്ക് തദ്ദേശസ്ഥാപന അധ്യക്ഷന്മാര് നേതൃത്വം നല്‍കണമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. വാക്സിന് വിതരണം ജനസംഖ്യാനുപാതികമായി തദ്ദേശസ്ഥാപനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
ഓണക്കാലത്ത് രോഗവ്യാപനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും നല്ലരീതിയിലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ബിജു പ്രഭാകര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വോളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ
യുള്ളവരുടെ സേവനം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാകളക്ടര്‍ ടി.വി. സുഭാഷ്, ബിജു പ്രഭാകര്‍, ഡിപിസി അംഗങ്ങള്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
previous post