സിനിമയിൽ അഭിനയിക്കാൻ ചാൻസ് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെടുത്തെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.പേരാവൂരിലെ മനോജ് താഴെപുരയിൽ , ഉരുവച്ചാലിലെ ചോതി രാജേഷ്, കോളയാട്ടെ മോദി രാജേഷ് എന്നിവർക്കെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
പേരാവൂർ, മട്ടന്നൂർ,കൂത്തുപറമ്പ് ,തലശ്ശേരി ഭാഗങ്ങളിലുള്ള പലരോടും പതിനായിരം രൂപ മുതൽ രണ്ടേ മുക്കാൽ ലക്ഷം രൂപ വരെ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള പതിനൊന്ന് പേരാണ് പരാതി നൽകിയത്.
കഴിഞ്ഞ ആറു മാസത്തിനിടയിൽ
പലയിടങ്ങളിലായി സിനിമ ഷൂട്ടെന്ന വ്യാജന സാധാരണ വീഡിയോ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ശേഷം റിലീസ് ചെയ്യാതെയും വാങ്ങിച്ച പണം തിരിച്ചു നൽകാതെയും വിശ്വാസ വഞ്ചന കാണിച്ചുവെന്നാണ് പരാതി.
പേരാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന
ഭീഷ്മ കലാവേദിയുടെ ഭാരവാഹികളാണെന്ന് പരിചയപ്പെടുത്തിയാണ് മൂവർ സംഘം
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പരാതിക്കാരെ സമീപിച്ചത്.ജില്ലയിലും പുറത്തും കൂടുതൽ പേർ ഇതേ രീതിയിൽ വഞ്ചിക്കപ്പെട്ടതായും പരാതിക്കാർ പറയുന്നു