ഇരിട്ടി: നഗരസഭയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് നഗരസഭാ തല സേഫ്റ്റി കമ്മിറ്റി ചില കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ നിയന്ത്രങ്ങളിൽ ഇളവ് നൽകാവുന്ന സാഹചര്യം നിലവിൽ ഉണ്ടായിട്ടില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത അറിയിച്ചു. കച്ചവടസ്ഥാപനങ്ങളും മറ്റും വൈകീട്ട് അഞ്ചു വരെയും ഹോട്ടലുകൾ (വൈകീട്ട് 7 മണി വരെ പാർസൽ മാത്രവും) സമയം നിശ്ചയിച്ചിട്ടുള്ളത്. ഈ സമയക്രമത്തിൽ യാതൊരു മാറ്റവും നിലവിൽ തീരുമാനിച്ചിട്ടില്ല.
മേൽ പറഞ്ഞ സമയക്രമത്തിന് ശേഷവും തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി കണക്കാക്കുന്നതാണ്. മറ്റ് പ്രചരണങ്ങൾക്ക് നഗരസഭയ്ക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമലംഘനത്തിന് നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ പത്രക്കുറിപ്പിൽ അറിയിച്ചു.