വിവിധ സർവകലാശാലകളിലെ പരീക്ഷകൾ ജൂണ്‍ 15ന് ആരംഭിക്കും. പരീക്ഷകൾ ഓഫ് ലൈനായി നടത്താനാണു തീരുമാനം. കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഈ ധാരണയുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യം എന്നാണ് പൊതുവേ വൈസ് ചാൻസലർമാർ അഭിപ്രായപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങൾ മാറിക്കഴിഞ്ഞാൽ ജൂണ്‍ 15നു പരീക്ഷകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.