ഫോണിൽ ഡയലർ ട്യൂണായി കോവിഡ് വാക്സിനെടുക്കണമെന്ന നിർദേശം നൽകുന്നതിൽ ഡൽഹി ഹൈക്കോടതിയുടെ വിമർശനം. ആവശ്യത്തിന് വാക്സിൻ ഇല്ലാത്ത സാഹചര്യത്തിലും ആളുകളോട് വാക്സിനെടുക്കണമെന്ന് പറയുന്നത് എത്രകാലം തുടരുമെന്ന് കോടതി ചോദിച്ചു.
ജനങ്ങൾക്ക് നിങ്ങൾ വാക്സിൻ നൽകുന്നില്ല. എന്നിട്ടും നിങ്ങൾ അവരോടു പറയുന്നു വാക്സിൻ എടുക്കൂ എന്ന്. വാക്സിനേഷൻ ഇല്ലാതിരിക്കുമ്പോൾ ആർക്കാണ് വാക്സിൻ നൽകുക. എന്താണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. കോടതി ചോദിച്ചു.
കോവിഡ് വാക്സിനെടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം ഒന്നിലധികം പ്രാവശ്യം കേൾപ്പിക്കുന്നതിനു പകരം കൂടുതൽ സന്ദേശങ്ങൾ തയാറാക്കണമെന്നും കോടതി അറിയിച്ചു. വാക്സിൻ എല്ലാവർക്കും നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു.