23.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കോവിഡ് വ്യാപനം; വാക്സിനെടുക്കാം, ആശങ്കയകറ്റാം
kannur

കോവിഡ് വ്യാപനം; വാക്സിനെടുക്കാം, ആശങ്കയകറ്റാം

കണ്ണൂർ: ജില്ലയില്‍ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളിലും അവയോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും കോവിഡ് പെരുമാറ്റച്ചട്ടം പൂര്‍ണമായും പാലിക്കാന്‍ എഡിഎം ഇ.പി. മേഴ്‌സിയുടെ അധ്യക്ഷതയില്‍ കളക്‌ടറേറ്റില്‍ നടന്ന വിവിധ മതസംഘടനാ പ്രതിനിധികളുടെ യോഗം ആഹ്വാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കാന്‍ എല്ലാവരും തയാറാകണം.
മാസ്‌ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വൈറസിന്‍റെ ആദ്യതരംഗത്തില്‍ പ്രകടിപ്പിച്ച സഹകരണം രണ്ടാംവരവിലും കാണിക്കണം. ഇതിന്‍റെ ഭാഗമായി മുസ്‌ലിം പള്ളികളിലെയും മറ്റും ഇഫ്ത്താര്‍ വിരുന്നുകള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. പ്രായമായവരും കുട്ടികളും പ്രാര്‍ഥനയ്‌ക്കെത്തുന്നത് പരമാവധി നിരുത്സാഹപ്പെടുത്തണം. പ്രാര്‍ഥനകള്‍, ഉത്സവങ്ങള്‍ തുടങ്ങിയ ചടങ്ങുകളില്‍ കെട്ടിടങ്ങള്‍ക്കകത്ത് പരമാവധി 75 പേരും ഔട്ട്‌ഡോറില്‍ 150 പേരുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇവിടെയും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണം. ആരാധനാലയങ്ങളുടെ വലിപ്പത്തിനനുസരിച്ച് ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന ഒന്നിലധികം തവണ നടത്തുന്നതും കൂടുതല്‍ ഫലപ്രദമാകുമെന്നും ഇക്കാര്യം പരിഗണിക്കണമെന്നും യോഗത്തില്‍ സംസാരിച്ച പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ കുത്തിവയ്‌പെടുക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ അടുത്ത രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും വൈറസിന്‍റെ വ്യാപനം തടയുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടായി സഹകരിക്കണമെന്നും എഡിഎം ഇ.പി. മേഴ്‌സി പറഞ്ഞു. കോവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ ശക്തമായ നടപടികളിലൂടെ മികച്ച പ്രതിരോധം കാഴ്ചവയ്ക്കാന്‍ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. കോവിഡിന്‍റെ രണ്ടാംവരവിലും അത് ആവര്‍ത്തിക്കാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു.
നമ്മളിലൂടെ വീട്ടിലെയോ കുടുംബത്തിലെയോ ആരും വൈറസ് ബാധിതരാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച ഡപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത അഭിപ്രായപ്പെട്ടു. വാക്‌സിനേഷന്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കുറച്ചുകാലം കൂടി കോവിഡ് നമുക്കൊപ്പമുണ്ടാകും. കോവിഡ് നമ്മെ വിട്ടുപോകുമ്പോഴും നമ്മുടെ ഉറ്റവരും ഉടയവരും നമുക്കൊപ്പം തന്നെയുണ്ടാകണം. അതിന് കടുത്ത ജാഗ്രത അനിവാര്യമാണെന്നും ഡോ. പ്രീത പറഞ്ഞു.
സമൂഹത്തില്‍ 60 ശതമാനം പേര്‍ക്കെങ്കിലും പ്രതിരോധ വാക്‌സിന്‍ ലഭിച്ചാല്‍ മാത്രമേ രോഗവ്യാപനത്തിന്‍റെ തോത് പിടിച്ചുനിര്‍ത്താനാകൂവെന്ന് ഡോ. ഉസ്മാന്‍ കുട്ടി പറഞ്ഞു. വാക്‌സിനെടുത്തവര്‍ക്ക് അപൂര്‍വമായി കോവിഡ് വരാമെങ്കിലും അവരില്‍ കാര്യമായ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിന്‍ ന്യൂട്രീഷന്‍ അല്ലാത്തതിനാലും പേശിയില്‍ കുത്തിവയ്ക്കുന്നതിനാലും നോമ്പുകാലത്ത് വാക്സിനെടുക്കുന്നതിന് തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരാധനാലയങ്ങളിലും മതചടങ്ങുകളിലും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് എസിപി എം.വി. അനില്‍കുമാര്‍ പറഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിച്ചാൽ സംഘാടകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഫാ. തോമസ് തെങ്ങുംപള്ളില്‍(തലശേരി അതിരൂപത), ഫാ. തങ്കച്ചന്‍ ജോര്‍ജ് (ഹോളി ട്രിനിറ്റി കത്തീഡ്രല്‍), ഡോ. സുല്‍ഫിക്കര്‍ അലി (കെഎന്‍എം), എ.കെ. അബ്ദുള്‍ ബാഖി (എസ്എംഎഫ്), കെ. മുഹമ്മദ് ഷരീഫ് ബാഖവി (സമസ്ത), അബ്ദുള്‍ ലത്തീഫ് സഅദി, കെ.വി. സലീം, ഹാമിദ് (മുസ്‌ലിം ജമാഅത്ത്), സ്വാമി ആത്മചൈതന്യ (അഴീക്കോട് ശാന്തിമഠം), മുഹമ്മദ് സാജിദ് (ജമാഅത്തെ ഇസ്ലാമി), നിസാര്‍ അതിരകം (എസ്‌വൈഎസ്), ഷഹീര്‍ പാപ്പിനിശേരി (എസ്‌കെഎസ്എസ്എഫ്), കനകരാജ് (ശാന്തി മഠം), മഹേഷ് ചന്ദ്ര ബാലിഗ (ചിന്മയ മിഷന്‍), സഹല്‍ വാഫി, മുഹമ്മദ് ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ജില്ലയില്‍ 1643 പേര്‍ക്ക് കൂടി കൊവിഡ്; 1611 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ജില്ലയില്‍ 611 പേര്‍ക്ക് കൂടി കൊവിഡ് ; 592 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ജില്ലയില്‍ ഇത്തവണ 49 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍

Aswathi Kottiyoor
WordPress Image Lightbox