മാഹി:നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മാഹിയുടെ ഭാഗമായ മൂലക്കടവ് അതിർത്തിയിൽ താത്കാലിക ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാക്കി. കോപ്പാലം,മാക്കുനി ഭാഗത്ത് താത്കാലികമായി സ്ഥാപിച്ച ചെക്ക് പോസ്റ്റുകളിലാണ് വാഹന പരിശോധന നടത്തുന്നത്. മൂലക്കടവ് പരിസരത്ത് 14 മദ്യശാലകളും, അഞ്ച് പെട്രോൾ പമ്പുകളും പ്രവർത്തിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കഴിയും വരെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പിയിലും കന്നാസിലും ഇന്ധനം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. കന്നാസുമായി എത്തുന്നവരെ അതിർത്തിയിൽ നിന്ന് തന്നെ അധികൃതർ മടക്കി അയക്കുകയാണ്. ഇൻഡോ-ടിബറ്റൻ അതിർത്തി സേനയും ,മാഹി പോലീസും, മറ്റു ഉദ്യോസ്ഥരുമടങ്ങുന്ന സംഘമാണ് 24 മണിക്കൂറും വാഹന പരിശോധന നടത്തുന്നത്. ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. മാഹി ദേശീയപാതയിലെ പൂഴിത്തലയിലും, മാഹിപ്പാലത്തിലും, പള്ളുരിലെ അതിർത്തിയായ ഗ്രാമത്തിയിലും പാറാലിലും സ്ഥാപിച്ച ചെക്ക് പോസ്റ്റുകളിലും വാഹന പരിശോധന നടത്തുന്നുണ്ട്. ഡ്യൂട്ടിയ്ക്കെത്തിയ ഇൻഡോ-ടിബറ്റൻ സേന മാഹി മേഖലയിൽ റൂട്ട് മാർച്ചും നടത്തുന്നുണ്ട്.
previous post