കണ്ണൂർ: വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നിർദേശം പിൻവലിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. അതാതു രാജ്യങ്ങളിൽ നിന്ന് 72 മണിക്കൂർ മുമ്പ് പരിശോധിച്ച കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൽട്ടുമായി ഇന്ത്യയിലേക്ക് വരുന്നവർ വീണ്ടും പരിശോധനയ്ക്ക് വിധേയരാകണമെന്ന നിർദേശം ഖേദകരമാണ്. കുടുംബവുമായി നാട്ടിലേക്ക് വരുന്നവർക്കാണ് ഇത് കൊണ്ട് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. സ്വകാര്യ ഏജൻസിയെയാണ് എയർപോർട്ടുകളിൽ പരിശോധനക്കായി ഏൽപ്പിച്ചിട്ടുള്ളത് പിഞ്ചുകുട്ടികൾക്കടക്കം പരിശോധന നടത്തണമെന്ന് ഇവർ നിർബന്ധം പിടിക്കുകയാണ്. ഈ തീരുമാനത്തിൽനിന്നും അധികൃതർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്ണൂർ ബാഫഖി സൗധത്തിൽ നടന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, അബ്ദുറഹിമാൻ കല്ലായി, വി.പി. വമ്പൻ, പി.വി. സൈനുദ്ദീൻ, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.ടി.സഹദുള്ള, കെ.എ. ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ.പി. താഹിർ, എം.പി.എ. റഹീം എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ ബാഫഖി സൗധത്തിൽ നടന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, അബ്ദുറഹിമാൻ കല്ലായി, വി.പി. വമ്പൻ, പി.വി. സൈനുദ്ദീൻ, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.ടി.സഹദുള്ള, കെ.എ. ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ.പി. താഹിർ, എം.പി.എ. റഹീം എന്നിവർ പ്രസംഗിച്ചു.