തലശേരി: കാലാവസ്ഥാ വ്യതിയാനം മൂലം കശുവണ്ടി മേഖല നേരിടുന്ന ഉത്പാദനക്കുറവ്, വിലത്തകർച്ച് എന്നിവമൂലം ദുരിതമനുഭവിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാൻ സർക്കാർ തലത്തിൽ നടപടികളുണ്ടാകണമെന്ന് ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട്.
തലശേരിയിൽ നടന്ന ഇൻഫാം നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
കോവിഡും കീട-രോഗബാധയും മൂലം കാർഷികമേഖല തകർന്ന സാഹചര്യത്തിൽ കിലോയ്ക്ക് 200 രൂപ അടിസ്ഥാന വില നിശ്ചയിക്കണമെന്നും കശുവണ്ടി സംഭരിക്കാൻ ആവശ്യമായ സംവിധാനം ഉണ്ടാക്കണമെന്നും യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
ഇൻഫാം ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി അധ്യക്ഷത വഹിച്ചു.
ഇൻഫാം അതിരൂപത ഡയറക്ടർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം വിഷയാവതരണം നടത്തി. സണ്ണി തുണ്ടത്തിൽ, സണ്ണി പുല്ലുവേലി, ഡോ. ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു.