കണ്ണൂർ: ഉത്തരമലബാറിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നെടുംതൂണായ കണ്ണൂർ സർവകലാശാലയ്ക്ക് കൂടുതൽ അധ്യാപക തസ്തികകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. വിവിധ കാമ്പസുകളിലെ 19 വകുപ്പുകളിലായി 36 അധ്യാപക തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. ഇതിൽ അഞ്ചെണ്ണം അസോസിയേറ്റ് പ്രഫസർ തസ്തികയും 31 എണ്ണം അസിസ്റ്റന്റ് പ്രഫസർ തസ്തികയുമാണ്. സർവകലാശാലയുടെ രജതജൂബിലി ആഘോഷവേളയിൽ കൂടുതൽ സന്തോഷം നൽകുന്നതാണ് മന്ത്രിസഭാ തീരുമാനമെന്ന് വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
സ്ഥിരം അധ്യാപകരുടെ അഭാവം ഉണ്ടാക്കുന്ന പ്രശ്നം സർവകലാശാല നിരന്തരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ ശ്രമമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലുമായി പ്രവർത്തിക്കുന്ന കണ്ണൂർ സർവകലാശാലയ്ക്ക് മേഖലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിർണായകമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. എട്ട് കാമ്പസുകളിലായി 29 പഠനവകുപ്പുകളും വിവിധ സെന്ററുകളും നിലവിലുണ്ട്.
next post