താമരശ്ശേരി.
യുവാവിന്റെ തലയുടെ പിൻഭാഗത്ത് ക്ഷതമേൽക്കുകയും കഴുത്തിന്റെ ഭാഗത്തും നട്ടെല്ലിലും പൊട്ടലേൽക്കുകയും ചെയ്തിരുന്നു. ഭാരമുള്ള ബാഗ് ചുമലിലിട്ട് ചുരത്തിൽ മുകൾഭാഗത്ത് ഇരിക്കവെ അബദ്ധത്തിൽ സംരക്ഷണഭിത്തിക്ക് പിറകോട്ട് വീണതാവാമെന്നാണ് പോലീസിന്റെ നിഗമനം.
ബുധനാഴ്ച വൈകീട്ടാണ് ചുരത്തിലെ കൊക്കയിൽ ഉണങ്ങിയ പുല്ലിനുമുകളിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ രാജേഷിന്റെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് അടുത്തുള്ള ബാഗും മൊബൈലും പരിശോധിച്ചാണ് താമരശ്ശേരി പോലീസ് ആളെ തിരിച്ചറിഞ്ഞത്
പനമരത്ത് വെൽഡറായി ജോലിചെയ്യുന്ന രാജേഷ് ചൊവ്വാഴ്ച രാത്രി പനമരത്തുനിന്ന് ആദ്യം കൽപ്പറ്റയിലേക്കും പിന്നീട് കോഴിക്കോട്ടേക്കും ബസ് കയറുകയും യാത്രയ്ക്കിടെ ചുരത്തിന് സമീപം ഇറങ്ങുകയുമായിരുന്നു.
രാജുവാണ് രാജേഷിന്റെ അച്ഛൻ.അമ്മ: രാധാമണി. സഹോദരി: രജനി