24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കാം
Kerala

ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കാം

ഡ്രൈവിംഗ് ലൈസന്‍സിന് ആവശ്യമായ ശാരീരികക്ഷമതാ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുകൂടി അനുമതി നല്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ബിഎഎംഎസ് യോഗ്യതയുള്ള ഡോക്ടര്‍മാര്‍ക്കാണ് അനുമതി. നിലവില്‍ എംബിബിഎസുകാര്‍ക്ക് മാത്രമേ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ശാരീരികക്ഷമതാ പരിശോധനയുടെ കാര്യത്തില്‍ എംബിബിഎസിനു തത്തുല്യമായ യോഗ്യത ബിഎഎംഎസിനും ഉണ്ടെന്ന് 1989ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് ഭേദഗതി ചെയ്തുള്ള ഉത്തരവില്‍ പറയുന്നു. ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ ഉത്തരവ്.

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിനും ലൈസന്‍സ് പുതുക്കലിനും നിലവില്‍ രണ്ടു സര്‍ട്ടിഫിക്കറ്റുകളാണ് വേണ്ടത്. കാഴ്ചയുടെ വ്യക്തത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ശാരീരിക ഫിറ്റ്‌നസ് തെളിയിക്കുന്ന മറ്റൊരു സര്‍ട്ടിഫിക്കറ്റും. എല്ലാ എംബിബിഎസ് ഡോക്ടര്‍മാര്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനാകുമെങ്കിലും കണ്ണു പരിശോധനയ്ക്ക് ഒഫ്താല്‍മോളജി ഡോക്ടര്‍മാരെ സമീപിക്കണം. ഒഫ്താല്‍മോളജി ഡോക്ടര്‍ക്ക് രണ്ടു സര്‍ട്ടിഫിക്കറ്റും നല്കാമെന്നിരിക്കെ വെവ്വേറെ ഡോക്ടര്‍മാരെ കാണുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ആവശ്യക്കാര്‍ പലപ്പോഴും ഈ വിഭാഗത്തെ സമീപിക്കുകയാണ് പതിവ്. ഇത് ഒഫ്താല്‍മോളജി ഡോക്ടര്‍മാരുടെ പതിവു ഡ്യൂട്ടിയെ ബാധിക്കുകയും തിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

പുതിയ ഉത്തരവനുസരിച്ച് ഒഫ്താല്‍മോളജിക്കു സമാനമായ ആയുര്‍വേദത്തിലെ ശാലാക്യതന്ത്ര (കണ്ണ്, ചെവി, മൂക്ക്, തൊണ്ട ചികിത്സ) വിഭാഗത്തിന് ഇനി രണ്ടു പരിശോധനയും ഒരുമിച്ചു നടത്തി സര്‍ട്ടിഫിക്കറ്റ് നല്കാനാകും. കണ്ണ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ ശാലാക്യതന്ത്ര വിഭാഗത്തിന് ഒരു വര്‍ഷം മുമ്പ് അനുമതി കിട്ടിയിരുന്നെങ്കിലും ശാരീരികക്ഷമതാ പരിശോധനയ്ക്ക് അലോപ്പതി ഡോക്ടര്‍മാരെ തന്നെ സമീപിക്കണമായിരുന്നു. അതിനാല്‍ അന്നത്തെ ഉത്തരവുകൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ല. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(എഎംഎഐ) ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ പോരായ്മ ചൂണ്ടിക്കാട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് ശാരീരികക്ഷമതാ പരിശോധനയ്ക്കുകൂടി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്കിക്കൊണ്ടുള്ള പുതിയ ഉത്തരവിറങ്ങിയത്.

കേരളത്തില്‍ ശാലാക്യതന്ത്ര വിഭാഗത്തില്‍ ഇരുന്നൂറോളം ഡോക്ടര്‍മാരുണ്ട്. ഇവരുടെ സേവനംകൂടി പ്രയോജനപ്പെടുത്തുന്നതിലൂടെ ലൈസന്‍സ് അപേക്ഷകരുടെ മാത്രമല്ല, ലൈസന്‍സ് പുതുക്കാനുള്ളവരുടെയും ബുദ്ധിമുട്ടുകളും കാലതാമസവും ഒഴിവാക്കാന്‍ കഴിയും.

Related posts

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം മുന്നില്‍

Aswathi Kottiyoor

സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്: മുഖ്യമന്ത്രി

Aswathi Kottiyoor

കോഴിക്കോട് പുതിയ നിപാ കേസുകളില്ല; സമ്പർക്ക പട്ടികയിൽ 981 പേർ

Aswathi Kottiyoor
WordPress Image Lightbox