കണ്ണൂർ: ജില്ലയിലെ സമാന്തര ഓൺലൈൻ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ജില്ലാ കളക്ടർ ജില്ലയിലെ പോലീസ് മേധാവികൾക്കും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കും തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകി. സമാന്തര ഓൺലൈൻ കേന്ദ്രങ്ങളിൽ സമർപ്പിക്കുന്ന പൊതുജനങ്ങളുടെ വിലപ്പെട്ട വ്യക്തിഗത രേഖകൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് നിലവിലുള്ള സാഹചര്യത്തിലാണ് ഈ നടപടി. ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാർഗനിർദ്ദേശം നിലവിലുണ്ട്. സർക്കാർ സേവനങ്ങൾ ഓൺലൈനായി വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നതിന് അക്ഷയ കേന്ദ്രങ്ങളെ മാത്രമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.