ഇരിട്ടി: ഉരുപ്പും കുറ്റിയിൽ പന്നിഫാം പ്രവർത്തിക്കുന്നത് സർക്കാറിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചാണെന്നും ഫാം ഉൾപ്പെടുന്ന സ്ഥാലം മിച്ചഭൂമിയല്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം വസ്തുകൾ ഒന്നും പരിശോധിക്കാതെ എൽ.ഡി.എഫ് സമരത്തിനിറങ്ങിയത് കോടിതി വിധിയോടുള്ള വെല്ലു വിളിയാണ്. ചില വ്യക്തികളുടെ വ്യക്തി വിരോധം തീർക്കാൻ ഒരു സംഘടനയെ ഉപയോഗപ്പെടുത്തുകയാണ് . ഇത്തരം വേഷം കെട്ടലുകൾക്ക് കുടപിടിക്കേണ്ട ഗതികേടാണ് എൽ.ഡി.എഫിനുണ്ടായിരിക്കുന്നതെന്നും സ്ഥലം ഉടമയും കേരളാ കോൺഗ്രസ് നേതാവുമായ റോജസ് സബാസ്റ്റിയൻ പറഞ്ഞു. എന്റെ പേരിൽ ഒരു സെന്റ് ഭൂമിയെങ്കിലും മിച്ചഭൂമിയിയാണെന്ന് തെളിയിച്ചാൽ പൊതു പ്രവർത്തനം ആവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.