കേളകം: കേളകം പഞ്ചായത്തിൽ എല്ലാവിധ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ഡിസ്പോസിബിൾ വസ്തുക്കളുടെയും സൂക്ഷിപ്പും കൈമാറ്റവും ഉപയോഗവും നിരോധിച്ചു.
പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതരുടെയും വ്യാപാരി പ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുവാനും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുവാനും തീരുമാനമായി.
ആദ്യ ഘട്ടത്തിൽ പരിശോധനയിൽ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ഡിസ്പോസിബിൾ വസ്തുക്കൾ പിടിക്കപ്പെട്ടാൽ 10,000രൂപ പിഴയും രണ്ടാം തവണ പിടിക്കപ്പെട്ടാൽ 15000 രൂപ പിഴയും, മൂന്നാം തവണ പിടിക്കപ്പെട്ടാൽ 25000 രൂപ പിഴയും ഈടാക്കും. വീണ്ടും നിയമ ലംഘനം തുടർന്നാൽ സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.