മാവേലി എക്‌സ്‌പ്രസിൽ കഴിഞ്ഞ ദിവസം മദ്യപിച്ച് യാത്രക്കാരെ ശല്യപ്പെടുത്തിയ പൊന്നൻ ഷെമീർ പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ കൂത്തുപറമ്പ് നീർവേലി സ്വദേശി ഷമീറിനെ ബുധനാഴ്‌ച രാവിലെ കോഴിക്കോട് ലിങ്ക് റോഡ് പരിസരത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ റെയിൽവേ പൊലീസ് കണ്ണൂരിലേക്ക് കൊണ്ടുപോയി.
കൂത്തുപറമ്പ് നീർവേലി സ്വദേശിയായ ഷെമീർ ഇപ്പോൾ ഇരിക്കൂറിലാണ് താമസം. സ്‌ത്രീപീഡനക്കേസിലും വധശ്രമക്കേസിലും ഇയാൾ പ്രതിയായിരുന്നു. കൂത്തുപറമ്പ് ഗോകുലതെരുവിലെ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്‌ടിച്ചതും ഷമീറായിരുന്നു. സ്ഥിരമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നയാളായി പൊലീസിന്റെ പട്ടികയിലുള്ളയാളാണ് ഷമീർ. ബന്ധുവായ പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന കേസിലും ഇയാൾ പ്രതിയായിരുന്നു. ബന്ധുക്കൾ തമ്മിൽ സംസാരിച്ച് ഈ കേസ് പീന്നീട് ഒത്തുതീർപ്പാക്കിയിരുന്നു.