ഇരിട്ടി: കോവിഡിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഭാഗമായി കർഷകർ കടുത്ത ദുരിതത്തിലായ പശ്ചാത്തലത്തിൽ കാർഷിക കടങ്ങൾ എഴുതി തള്ളുകയും ജപ്തി നടപടികൾ നിർത്തിവയ്ക്കുകയും ചെയ്യണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്ന് പറഞ്ഞതല്ലാതെ നടപ്പാക്കിയിട്ടില്ല. റബറിന് 250 രൂപ താങ്ങുവില നൽകുമെന്നു പറഞ്ഞതും നടപ്പാക്കിയില്ല. റബറിനുള്ള സബ്സിഡി തുക ഇതുവരെ കൊടുക്കാൻ തയാറായിട്ടില്ലെന്നും അദേഹംപറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി തോമസ്, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം ,കെ. ഫ്രാൻസീസ് ജോർജ് ,കെ.എ. ഫിലിപ്പ്, ഗ്രേസമ്മ മാത്യു, ജോസഫ് മുള്ളൻമട, ജോർജ് കാനാട്ട്, ജോൺ ജോസഫ്, ജോർജ് വടകര, വർഗീസ് വയലാമണ്ണിൽ, ജെയിംസ് പന്യാമാക്കൽ, മാത്യു ചാണക്കാട്ടിൽ, വി.കെ ജോസഫ്, പി.എസ്.മാത്യു, ജോർജ് തോമസ്, തോമസ് തയ്യിൽ, ജോസ് പൊരുന്നക്കോട്ട്, ഡെന്നീസ് മാണി, ടെൻസൺ കണ്ടത്തിൻ കര, ജോസ് വണ്ടാംകുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു.