കണ്ണൂര്‍: അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനങ്ങള്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ ഉടന്‍ നടപ്പിലാക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഈ മാസം പത്തിനുള്ളില്‍ വാര്‍ഡുതല കമ്മിറ്റികളും കോര്പറേഷന് കമ്മിറ്റികളും രൂപികരിക്കും. 15നുള്ളില്‍ കോര്‍പറേഷനുള്ളില്‍ വാതില്‍പ്പടി സേവനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. 25 അംഗ കമ്മിറ്റി രൂപീകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ എകോപിക്കുന്നതിനും ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാനുമാണ് ചുമതല. ക്ഷേമപെന്ഷന്, മസ്റ്ററിംഗ്, അടിയന്തരാവശ്യത്തിലുള്ള മരുന്ന് എത്തിക്കല്‍, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സേവനങ്ങള്‍ തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലൂടെ നടപ്പിലാക്കുക.
കോര്പറേഷന് പരിധിയിലെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന വിഷയം കൗണ്‍സിലില്‍ അംഗീകരിച്ചു. തുമ്പൂര്‍ മോഡല്‍ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അജണ്ടയും കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലാണ് മാലിന്യ സംസ്കരണ പ്ലാന്റുകൾ ഒരുക്കും. പാറക്കണ്ടി, സ്റ്റേഡിയം കോര്‍ണര്‍, കളക്ടറ്റേറ്റ് പരിസരം തുടങ്ങിയ ആറിടടങ്ങളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുക. യോഗത്തില്‍ മേയര്‍ ടി.ഒ. മോഹനന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയര്‍ കെ.ഷബീന, പി. ഇന്ദിര, എം.പി. രാജേഷ്, മുസ്ലീഹ് മഠത്തില്‍, ടി. രവീന്ദ്രന്, പി.കെ. അന്‍വര്‍, കെ. പ്രദീപന്, എസ്. ഷാഹിദ, ഷമീമ എന്നിവർ സംസാരിച്ചു.