കൂത്തുപറമ്പ്: പേവിഷ ബാധയ്ക്ക് മനുഷ്യനും മൃഗങ്ങൾക്കും നൽകാനുള്ള മരുന്നുകൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ചർച്ച നടത്തി വരികയാണെന്ന് മൃഗ സംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. കൂത്തുപറമ്പ് നഗരസഭ ഗവ. വെറ്ററിനറി ആശുപത്രിയുടെ ഒന്നാം നിലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ക്ഷീര കർഷകരെ ആത്മാർഥമായി സഹായിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ക്ഷീര കർഷകർക്ക് ഡോക്ടർമാരുടെ സഹായം യഥാസമയം ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പും കൂത്തുപറമ്പ് നഗരസഭയും ചേർന്ന് അനുവദിച്ച 19 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
ആധുനിക സൗകര്യങ്ങളോടുകൂടിയ കോണ്‍ഫറന്‍സ് ഹാള്‍, എസ്എല്‍ബിപി ഓഫീസ്, സ്റ്റോക്ക് റൂം എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൺ വി.സുജാത അധ്യക്ഷത വഹിച്ചു. ക്ഷീര കര്‍ഷകരെയും ക്ഷീരകര്‍ഷകരുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയികളായവരെയും ഡോ. വി.ശിവദാസന്‍ എംപി ആദരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ലിജി സജേഷ്, കെ.വി. രജീഷ്, കെ. അജിത, കെ.കെ. ഷമീര്‍, എം.വി. ശ്രീജ, കൗണ്‍സിലര്‍ ആര്. ഹേമലത, എം.പി. ഗിരീഷ് ബാബു, ഡോ. കെ.പി. സുനില്‍ കുമാര്‍, ഡോ.സി.പി. ധനഞ്ജയന്, കെ.വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
previous post