കണ്ണൂർ: സംസ്ഥാനത്തെ മലയോരമേഖലകളിലെ വന്യമൃഗശല്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തുമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ഓൺലൈനായി നടന്ന കേരള കോൺഗ്രസ് -എം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദിനംപ്രതി വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം മൂലം മലയോരകര്‍ഷകരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. അശാസ്ത്രീയമായ വനസംരക്ഷണവും അതിര്‍ത്തി പരിപാലനവും കര്‍ഷകര്‍ക്ക് ഭീഷണിയായിരിക്കുന്നു. കാട്ടിൽനിന്നിറങ്ങുന്ന മൃഗങ്ങളെ വനാതിർത്തികളിൽ തടയുവാനുള്ള നടപടി സ്വീകരിച്ച് കർഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്.
കാട്ടുപന്നിയുടെയും കാട്ടാനയുടെയും ആക്രമണത്തിൽ പാവപ്പെട്ട കൃഷിക്കാർ മരിച്ചുവീഴുന്ന അവസ്ഥ ഇനിയുണ്ടാകുവാൻ പാടില്ല.
വനങ്ങളിൽ ജീവിക്കണ്ട കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ അവയെ വെടിവയ്ക്കാനുള്ള അനുമതി ഉപാധികളില്ലാതെ കർഷകർക്ക് നൽകണം.
നിലവിൽ തോക്ക് ലൈസൻസുള്ള കർഷകരുടെ ലൈസൻസ് പുതുക്കി നൽകിയും കാട്ടുമൃഗശല്യമുള്ള മേഖലകളിൽ കൃഷിക്കാർക്ക് പുതിയ തോക്ക് ലൈസൻസ് നൽകിയും കാട്ടുമൃഗങ്ങളുടെ ആക്രമത്തിൽനിന്ന് കർഷകരെ സംരക്ഷിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. ടി. ജോസ്, ജോയിസ് പുത്തന്‍പുര, ജില്ലാ നേതാക്കളായ സജി കുറ്റിയാനിമറ്റം, കെ.ടി. സുരേഷ് കുമാര്‍, തോമസ് മാലത്ത്, സി.ജെ. ജോണ്‍, വി.വി.സേവി, ജോബിച്ചന് മൈലാടൂര്‍, മോളി ജോസഫ്, ബിനു മണ്ഡപം, സി.എം. ജോര്‍ജ്, വിപിൻ തോമസ്, ബെന്നിച്ചന് മഠത്തിനകം, ടി.എസ്. ജയിംസ്, ബിജു പുതുക്കള്ളി, ജോയി ചൂരനാനി, അല്‍ഫോൻസ് കളപ്പുര, ബിനു ഇലവുങ്കല്‍, എ.കെ. രാജു, ജോസ് മണ്ഡപത്തില്‍, ഏലമ്മ ഇലവുങ്കല്‍, രാജു ചെരിയൻകാല, അമൽ ജോയി കൊന്നക്കൽ, റോഹൻ പൗലോസ് എന്നിവര്‍ പങ്കെടുത്തു.