തലശേരി: ഇന്ധനവില വർധന യ്ക്കെതിരെ ബസുടമകളുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം നാലിന് വീട്ടുമുറ്റത്ത് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതിയിൽ കുറവ് വരുത്തുക, എണ്ണ കമ്പനികളുടെ ഇന്ധന കൊള്ള അവസാനിപ്പിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് പ്രതിഷേധം. 2021 ൽ കൊവിഡ് ആരംഭിക്കുന്ന സമയത്ത് ഒരു ലിറ്റർ ഡീസലിനു 61 രൂപയുള്ള പോൾ ഇന്ന് 93 രൂപയായിയെന്നും ജനങ്ങൾ വിറങ്ങലച്ച് നിൽക്കുമ്പോഴാണു ഇന്ധനത്തിന്റെ മറവിൽ സർക്കാർ കൊള്ളനടത്തുന്നതെന്നും തലശേരി പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വേലായുധനും, ജനറൽ സെക്രട്ടറി കെ. ഗംഗാധരനും പറഞ്ഞു.