നിർമാണം പുരോഗമിക്കുന്ന കുതിരാന്‍ തുരങ്കപാത ഓഗസ്റ്റ് ഒന്നിന് തുറക്കും. ഓഗസ്റ്റിന് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു.
തുരങ്ക നിർമാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. എല്ലാ പ്രവൃത്തികളും ഓഗസ്റ്റ് ഒന്നിന് മുന്നേ പൂര്‍ത്തീകരിക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിമാരായ കെ.രാധാകൃഷ്ണന്, കെ.രാജന്, പി.എ.മുഹമ്മദ് റിയാസ്, ആര്.ബിന്ദു, പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാത അതോറിറ്റി അധികൃതര്‍, നിര്‍മാണ കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.