കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഉൾപ്പടെ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം വൻതോതിൽ കൂട്ടി. കേരളത്തിൽ ഇക്കുറി മൊത്തം 40,771 പോളിംഗ് ബൂത്തുകൾ ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു.
2016ൽ 21,794 പോളിംഗ് ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാവുക.
അഞ്ചു സംസ്ഥാനങ്ങളിലായി ആകെ 2.7 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ. എല്ലാ ബൂത്തുകളും കെട്ടിടങ്ങളുടെ താഴത്തെ നിലയിലാകും.
മറ്റു മാർഗനിർദേശങ്ങൾ
• സ്ഥാനാർഥികൾക്ക് ഓണ്‍ലൈൻ വഴി നാമനിർദേശ പത്രിക സമർപ്പിക്കാം
• പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ
• വീടുകൾ കയറിയുള്ള പ്രചാരണത്തിനു സ്ഥാനാർഥി ഉൾപ്പടെ അഞ്ച് പേർക്കു മാത്രം അനുമതി
• നിയന്ത്രണങ്ങൾക്ക് വിധേയമായി റോഡ് ഷോകൾക്കു അനുമതി
• തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ കോവിഡ് വാക്സിനേഷന് അർഹരായിരിക്കും
• എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പ്രതിരോധ വാക്സിനേഷൻ നൽകും
• നാലു സംസ്ഥാനങ്ങളിലായി 824 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ
• അഞ്ചു സംസ്ഥാനങ്ങളിലായി മൊത്തം 18.68 കോടി പേർക്ക് വോട്ടവകാശം
• സംഘർഷ സാധ്യതയുള്ള മേഖലകളിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കും
• പ്രശ്ന സാധ്യതയുള്ള ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും