ഒരു മുറിക്കുള്ളിൽ നിന്നായിരുന്നു യന്ത്രം പ്രവർത്തിച്ചിരുന്നത്. മാവ് കുഴയ്ക്കുന്ന യന്ത്രത്തിന് സമീപത്ത് നിന്ന് ജോലി ചെയ്യുകയായിരുന്ന 15കാരിയാണ് അപകടത്തിൽപ്പെട്ടത്. കൈ യന്ത്രത്തിൽ കുടുങ്ങിയതിന് പിന്നാലെ പെൺകുട്ടി തലകീഴായി മാവ് കുഴയ്ക്കുന്ന വലിയ ബോക്സിലേക്ക് പതിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞെത്തിയ പൊലീസാണ് കുട്ടിയെ ബോക്സിൽ നിന്ന് പുറത്ത് എടുത്തത്. ഗുരുതരമായി പരിക്കേറ്റ് നിലയിലായിരുന്നു പെൺകുട്ടിയുണ്ടായിരുന്നത്. യന്ത്രത്തിൽ തല കുടുങ്ങിയ നിലയിലായിരുന്നു 15കാരിയെ പുറത്തെടുത്തത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ സ്ഥാപനത്തിന്റെ ചുമതലയിലുണ്ടായിരുന്ന രാജേഷ് കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാലനീതി വകുപ്പുകൾ അടക്കം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. കുട്ടി സ്ഥാപനത്തിൽ ബാലവേല ചെയ്യുക ആയിരുന്നുവെന്ന സംശയത്തിലാണ് പൊലീസുള്ളത്.