താനും കുഞ്ഞും കൂടി വരവേ കാൽ തെന്നി തോട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന തത്തമ്മ കളിപ്പാട്ടം താഴെ വീണപ്പോൾ എടുക്കാൻ പോവുമ്പോഴാണ് വീണത്. ആ സമയത്ത് പ്രദേശത്തുണ്ടായിരുന്ന ‘രണ്ട് സാറന്മാർ വന്നു പൊക്കിയെടുക്കുകയായിരുന്നു’വെന്ന് ബന്ധു പറഞ്ഞു.
കാറ്റിൽ പന്ത്രണ്ടോളം വീടുകൾക്ക് നാശമുണ്ടായത് വിലയിരുത്താൻ എത്തിയതായിരുന്നു റവന്യു ഉദ്യോഗസ്ഥരായ ബിനുവും ബാലുവും. തുരുത്തിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് ഒരു ചേച്ചിയും കുട്ടിയും കൂടി തോട്ടിലേക്ക് വീഴുന്നത് കണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉടനെ ഓടിവന്ന് രണ്ട് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ആ തെറിച്ചുപോയ കളിപ്പാട്ടം കൂടി എടുത്തുകൊടുത്തപ്പോഴാണ് കുട്ടിക്ക് സമാധാനമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.