വനസംരക്ഷണ സമിതി അംഗവും എസ്റ്റേറ്റിലെ രണ്ടു തൊഴിലാളികളും ചേർന്നാണ് മരം മുറിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനെന്ന വ്യാജേനെയാണ് മരം മുറിച്ചതെന്ന് വാർഡൻ റ്റി.സെൽവരാജ് 24 നോട് പറഞ്ഞു. കാടിന് ഉള്ളിലേക്ക് കടന്നും മരം മുറിച്ചതായി സംശയം ഉണ്ടെന്നും സെൽവരാജ് പറഞ്ഞു. നാലാം വളവിന് മുകളിൽ നിന്നാണ് മരം മുറിച്ചത്.
സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസ് എടുക്കാൻ വനം വകുപ്പിന്റെ നീക്കം. കഴിഞ്ഞ 13നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. മുറിച്ചു കടത്തിയ മരങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. ഇതിന് ശേഷമായിരിക്കും വനം വകുപ്പ് നടപടികളിലേക്ക് കടക്കുക.