അഹമ്മദാബാദ്: ഇൻഷൂറൻസ് തുക സ്വന്തമാക്കാനായി യാചകനെ കൊലപ്പെടുത്തിയ ശേഷം സ്വന്തം മരണമാക്കി മാറ്റിയ 39കാരനെ 17 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. പുതിയ പേരും മേൽവിലാസും തരപ്പെടുത്തി താമസിച്ച ഉത്തർപ്രദേശ് സ്വദേശി അനിൽസിംഗ് വിജയ്പാൽസിംഗ് ചൗധരിയെയാണ് അഹമ്മദാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത്. യാചകനെ കൊലപ്പെടുത്തിയ ശേഷം താനാണ് മരിച്ചതെന്ന് ബോധിപ്പിച്ച് ഇൻഷുറൻസ് തുകയായ 80 ലക്ഷം രൂപ ഇയാൾ ക്ലെയിം ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അഹമ്മദാബാദ് നഗരത്തിലെ നിക്കോൾ പ്രദേശത്ത് നിന്ന് അനിൽസിംഗ് വിജയ്പാൽസിംഗ് ചൗധരിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഭട്ട-പർസൗൾ ഗ്രാമമാണ് ഇയാളുടെ സ്വദേശം.